മസ്കത്ത്: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി െഎ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ മൂന്ന് മത്സരങ്ങൾക്ക് ഒമാൻ വേദിയാവുന്നു. ഇതാദ്യമായാണ് െഎ.സി.സി അംഗീകൃത ടൂർണമെൻറ് ഒമാനിൽ നടക്കുന്നത്. ആതിഥേയരായ ഒമാന്‍ പുറമെ അമേരിക്ക, കെനിയ, യുഗാണ്ട, സിംഗപ്പൂർ, ഡെൻമാർക് എന്നീ ടീമുകൾ പെങ്കടുക്കും. നവംബർ ഒമ്പതുമുതൽ 19 വരെയാണ് മത്സരം. 50 ഓവറുകളിലായി ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ 2019 ൽ നടക്കുന്ന ഡിവിഷൻ രണ്ട് മത്സരത്തിലേക്ക് യോഗ്യത നേടും. അമിറാത്തിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒമാൻ ക്രിക്കറ്റ് അക്കാദമി കെട്ടിടത്തിെൻറ ഇരുവശങ്ങളിലുമായി അന്തർദേശീയ നിലവാരത്തിലുള്ള രണ്ട് ടർഫ് ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ ഒമ്പതിന് ഒമാൻ-കെനിയ മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെൻറ് 19ന് അമേരിക്ക -സിംഗപ്പൂർ മത്സരത്തോടെ അവസാനിക്കും. ഒമാനിലെ പ്രഥമ അന്താരാഷ്ട്ര ടൂർണമെൻറ് വീക്ഷിക്കാൻ മലയാളികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.