മബേലയിൽ വീടിന് തീപിടിച്ച് കുട്ടിയടക്കം രണ്ടുപേർ മരിച്ചു

മസ്കത്ത്: മബേലയിൽ വീടിന് തീപിടിച്ച് പത്ത് വയസ്സുകാരനായ സ്വദേശി ബാലനടക്കം രണ്ടുപേർ മരിച്ചു. വീട്ടുജോലിക്കാരിയായ ഏഷ്യൻ വംശജയാണ് മരിച്ച രണ്ടാമത്തെയാൾ. ഇവർ ഏത് രാജ്യക്കാരിയാണെന്നത് വ്യക്തമല്ല.  വീട്ടുടമസ്ഥനും ഭാര്യക്കും മറ്റ് രണ്ട് പെൺമക്കൾക്കും സംഭവത്തിൽ പൊള്ളലേറ്റതായും സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ കുടുംബം ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. 

സമീപത്തെ വീട്ടിലുള്ളവർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സും ആംബുലൻസും സ്ഥലത്ത് എത്തിയത്. ഇരുനില വീടിെൻറ താഴത്തെ നിലയിൽ നിന്നാണ് തീപടർന്നത്. കുടുംബാംഗങ്ങൾ ഒന്നാമത്തെ നിലയിലാണ് ഉറങ്ങിക്കിടന്നിരുന്നത്. രണ്ട് മണിക്കൂർ സമയമെടുത്താണ് ഫയർേഫാഴ്സ് തീയണച്ചത്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഇരുവരും മരണപ്പെട്ടത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.  വേനലായതോടെ തീപിടിത്തങ്ങൾ രാജ്യത്ത് പതിവാകുകയാണ്. 

ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം ഒാരോ മൂന്ന് മിനിറ്റിലും രാജ്യത്ത് ഒാരോതീപിടിത്തം നടക്കുന്നുണ്ടെന്നാണ്. ഇതിൽ 23 ശതമാനമാണ് താമസകേന്ദ്രങ്ങളിൽ ഉണ്ടാകുന്നത്. കേടുവന്നതും വ്യാജമായതും കാലപ്പഴക്കം ചെന്നതുമൊക്കെയായ വീട്ടുപകരണങ്ങളും വയറിങ്ങും മറ്റുമാണ് താമസകേന്ദ്രങ്ങളിലെ തീപിടിത്തങ്ങൾക്ക് കാരണമെന്ന് സിവിൽഡിഫൻസ് ചൂണ്ടിക്കാണിക്കുന്നു.തീപിടിത്തങ്ങൾ പതിവാണെങ്കിലും മരണങ്ങൾ അപൂർവ സംഭവമാണ്. ബർക്കയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴും, ആറും വായസ്സുള്ള ഒമാനി ബാലനും സഹോദരിയും മരിച്ചിരുന്നു.

Tags:    
News Summary - oman fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.