മസ്കത്ത്: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശൂ ഇന്ന് രാത്രി നടക്കും. റമദാന് 14 പിന്നിട്ട പതിനഞ്ചാം രാവിലാണ് കുട്ടികളുടെ ആഘോഷമായ ഖറന്‍ഖശൂ കൊട്ടിപ്പാടി ആഘോഷമാക്കുക. എല്ലാ അറബ് രാജ്യങ്ങളിലും ഈ ആഘോഷം പണ്ടുതൊട്ടേ ഉള്ളതാണെങ്കിലും പഴയകാല ആചാരങ്ങള്‍ പലയിടത്തും അന്യം വന്നുപോയിട്ടുണ്ട്. എന്നാല്‍, ഒമാനിലെ പല ഭാഗങ്ങളിലും ഈ ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ആഴ്ചകള്ക്കുമുേമ്പ തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി വീട്ടുമുറ്റങ്ങൾ വർണവിളക്കുകളാൽ അലങ്കരിക്കും.
പാട്ടും മുട്ടുമായി വരുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഗൃഹനാഥന്മാര്.
സമ്മാനം വില്പനക്ക് വെച്ച സ്ഥാപനങ്ങളില്‍ കുറച്ച് ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികള്‍ സംഘമായി വന്ന് വീട്ടുമുറ്റത്ത് വന്നുനിന്ന് പാട്ടുകള്‍ പാടുന്നതാണ് ആഘോഷരീതികളിലൊന്ന്. തകരപ്പാട്ടയില്‍ കല്ലുകൊണ്ട് മുട്ടിയും അറബന, ചെറിയ ബാൻഡ് വാദ്യങ്ങൾ എന്നിവയെല്ലാം സംഘം മുട്ടിപ്പാടാനായി ഉപയോഗിക്കും. റമദാന് പകുതി പിന്നിട്ടെന്ന സന്ദേശവും പെരുന്നാൾ പൈസയും മധുരപലഹാരങ്ങളും ആവശ്യപ്പെട്ടുള്ള അറബി ഗാനങ്ങളും കവിതാ ശകലങ്ങളും പാടിയാണ് സംഘമെത്തുക. വീടുകളിലുള്ളവര്‍ സമ്മാനങ്ങള്‍ വാരിക്കോരി ഖറൻ ഖശൂ സംഘങ്ങള്‍ക്ക് സന്തോഷത്തോടെ നല്‍കും. റസിഡൻഷ്യൽ മേഖലകളിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.