മസ്കത്ത്: നോമ്പ് മുപ്പതും പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് കോഴിക്കോട് വാണിമേൽ സ്വദേശികളായ നിധീഷും രാജേഷും. തർമത്തിലെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലി ചെയ്യുന്ന ഇരുവരും ഇത് രണ്ടാം വർഷമാണ് നോെമ്പടുക്കുന്നത്. കഴിഞ്ഞ വർഷം 27 നോമ്പ് നോൽക്കാൻ മാത്രമേ നിധീഷിന് കഴിഞ്ഞിരുന്നുള്ളൂ. ഇൗ വർഷം മുഴുവനും എടുത്തു. രാജേഷ് കഴിഞ്ഞ വർഷവും ഇക്കുറിയും പൂർണമായി എടുത്തു. രണ്ടു വർഷത്തോളം മുമ്പാണ് കോഴിക്കോട് വാണിമേൽ സ്വദേശിയായ നിധീഷും നരിപ്പറ്റ സ്വദേശിയായ രാജേഷും പ്രവാസ ജീവിതം ആരംഭിച്ചത്.
നോമ്പ് മനസിനും ശരീരത്തിനും നല്ലതാണെന്ന തിരിച്ചറിവാണ് തങ്ങൾക്ക് പ്രേരണയായതെന്ന് ഇരുവരും പറയുന്നു. ബുദ്ധിമുേട്ടറിയ ജീവിത സാഹചര്യങ്ങളിൽ വളർന്നതിനാൽ പാവപ്പെട്ടവരോടും വിശപ്പിന്റെ അവശത അനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുഴുവൻ വൃതവും അനുഷ്ഠിക്കാൻ നല്ല സന്തോഷമാണ് ഉള്ളതെന്ന് പറയുന്നു.
ജോലിക്ക് ശേഷം അത്താഴത്തിന് ചോറ് കഴിച്ചാണ് ഇവർ കിടക്കുക. വൈകുന്നേരം കടയിൽ വെച്ചാണ് നോമ്പുതുറക്കുക. ഇടക്കിടെ മുസ്ലിങ്ങളായ സഹപ്രവർത്തകർക്ക് ഒപ്പം മസ്ജിദിൽ നോമ്പുതുറക്കാനും പോയിരുന്നു. ആരോഗ്യ പരമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ നോമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിെൻറ സന്തോഷവും ഇവർക്കുണ്ട്. പെരുന്നാൾ ആഘോഷിക്കാൻ ഇരുവരും പുതിയ വസ്ത്രമെല്ലാം എടുത്തിട്ടുണ്ട്.
പെരുന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം പുറത്ത് കറങ്ങാൻ പോകാനും പദ്ധതിയുണ്ടെന്ന് ഇരുവരും പറഞ്ഞു. വാണിമേൽ സ്വദേശി സഇൗദിെൻറ ഫാസ്റ്റ്ഫുഡ് കടയിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.