മസ്കത്ത്: കർശന നിരീക്ഷണവും നിയമവും ഫലം കാണുന്നുവെന്നതിെൻറ സൂചനയായി രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു. മാർച്ച് മുതൽ മേയ് വരെ മാസങ്ങളിൽ അപകടങ്ങളുടെ എണ്ണത്തിൽ 21.1 ശതമാനത്തിെൻറ കുറവാണുണ്ടായത്. മുൻവർഷം 2033 അപകടങ്ങളുണ്ടായ സ്ഥാനത്ത് ഇക്കുറി 1604 എണ്ണമാണ് ഉണ്ടായത്. അപകടങ്ങളെ തുടർന്ന് മരിച്ചവരുടെ എണ്ണം 263ൽ 236 ആയും കുറഞ്ഞിട്ടുണ്ട്. 62 വിദേശികൾക്കാണ് ഇൗ മൂന്നുമാസ കാലയളവിൽ അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
കഴിഞ്ഞവർഷം 96 വിദേശികൾ മരിച്ച സ്ഥാനത്താണിത്. പരിക്കേറ്റവരുടെ എണ്ണത്തിലുണ്ടായതാകെട്ട 4.7 ശതമാനത്തിെൻറ കുറവാണ്. പരിക്കേറ്റ ഒമാനി പുരുഷന്മാരുടെ എണ്ണം 1016ൽനിന്ന് 935 ആയി കുറഞ്ഞു. അതേസമയം, അപകടങ്ങളിൽ മരിച്ച സ്വദേശി സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ട്. കഴിഞ്ഞ വർഷം 23 ആയത് 36 ആയാണ് വർധിച്ചത്. പരിക്കേറ്റ ഒമാനി സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2.5 ശതമാനത്തിെൻറ വർധനയാണ് ഇൗ വിഭാഗത്തിലുണ്ടായതെന്നും ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.