മസ്കത്ത്: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനശേഷം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുെബയും സംഘവും മടങ്ങി. വിമാനത്താവളത്തിൽ ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പ്രധാനമന്ത്രിയെയും സംഘത്തെയും യാത്രയയച്ചു. മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, നേപ്പാൾ എംബസി അധികൃതർ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
മൂന്നു ദിവസത്തെ സന്ദർശനത്തിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദവും വ്യാപാര, വാണിജ്യ ബന്ധങ്ങളും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദുമായി നടത്തിയ നടത്തിയ ചർച്ച ഏറെ ഫലവത്തായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഡോ. ദിനേഷ് ഭട്ടാസായി പറഞ്ഞു. വിവിധ മേഖലകളിലേക്ക് നിലവിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്തു.
ഇരു രാഷ്ട്രങ്ങളും തമ്മിലെ പൊളിറ്റിക്കൽ കൺസൽേട്ടഷന് ധാരണാപത്രം ഒപ്പിട്ടതായി നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബജ്റങ്കി പറഞ്ഞു. നേപ്പാളി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ക്രമീകരിക്കുന്നതിനും നിയമവിധേയമാക്കുന്നതിനും സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. ഒമാനി നിക്ഷേപകരോട് നേപ്പാളിൽ നിക്ഷേപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.