മെഡിക്കൽ ക്യാമ്പും  രക്തദാനവും നടത്തി 

സഹം: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ്‌ ഫലജ് ബദർ അൽ സമ ആശുപത്രിയുമായി ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പും രക്തദാന പരിപാടിയും പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലിവ വിലായത്തിലെ ഖൈസ് ബിൻ ൈസദ് സ്‌കൂളിൽ രാവിലെ ഒമ്പതിനാരംഭിച്ച ക്യാമ്പിൽ വിവിധ മേഖലകളിലെ പത്തോളം ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫും പെങ്കടുത്തു. സ്വദേശികളും വിദേശികളും ഉൾപ്പടെ നാനൂറോളം പേർ വൈകീട്ട് നാലുമണിവരെയുള്ള ക്യാമ്പിൽ പരിശോധനക്കായി എത്തി. ഫലജിലും ലിവയിലും പരിസരത്തുമുള്ള സാധാരണക്കാർക്ക് സൗജന്യ പരിശോധന ഏറെ ആശ്വാസമായി. രക്തദാനത്തിന് 125ഒാളം പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 108 പേരുടെ  രക്തം ശേഖരിക്കാനുള്ള സമയമേ ലഭിച്ചുള്ളൂ.

രക്തദാനം നടത്തിയവർക്ക് ഒരു വർഷം ഡോക്ടറുടെ കൺസൾേട്ടഷൻ സൗജന്യമായിരിക്കുമെന്ന് ബദർ അൽ സമ പ്രതിനിധികൾ അറിയിച്ചു. മെഡിക്കൽ ക്യാമ്പ് റെജിലാൽ കോക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖറം ഷെയ്ഖ് അഹമ്മദ് ബിൻ ഖൽഫാൻ അൽ ഗുഫൈലി മുഖ്യാതിഥിയായിരുന്നു. വേണു അധ്യക്ഷത വഹിച്ചു. ബദർ അൽ സമ ഫലജ് മാനേജർ അനീഷ്, സൊഹാർ മാനേജർ മനോജ്, പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എഡ്വേർഡ്  സ്വാഗതവും ധർമൻ നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പിന് വേദി ഒരുക്കിയ ഖൈസ് ബിൻ സൈദ്  സ്‌കൂളിനുള്ള പുരസ്ക്കാരവും നടത്തി. 

Tags:    
News Summary - medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.