മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഒമാനിലെ കാർഷിക മേഖലയെ പ്രതികൂലമായി ബ ാധിച്ചു. കാർഷികമേഖലക്ക് കനത്ത നാശനഷ്ടമാണ് മഴ ഉണ്ടാക്കിയിരിക്കുന്നത്. ഒമാൻ കാർ ഷികമേഖല ഒന്നാം വിളവെടുപ്പിന് ഒരുങ്ങുന്ന സമയത്താണ് കനത്ത മഴ പെയ്തത്. ഡിസംബർ 15ഒാട െയാണ് ഒന്നാം വിളവെടുപ്പ് നടക്കേണ്ടത്. ചില കർഷകർ ഒന്നാം വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.
മഴ കാരണം കാർഷിക മേഖലക്ക് 40 ശതമാനം നഷ്ടമുണ്ടായതായാണ് കണക്കാക ്കുന്നത്. ഖാബൂറ, ഖദറ, സൊഹാർ, സുവൈഖ്, മുലദ എന്നിവിടങ്ങളിലെ കാർഷിക മേഖലക്കാണ് മഴ കാര ്യമായ പരിക്കുണ്ടാക്കിയത്. ഇവിടങ്ങളിൽ തക്കാളി, വലിയ മുളക്, കാബേജ്, കോളിഫ്ലവർ, പാവക്ക, വഴുതനങ്ങ, കദ്ദു, കൂസ, ബീൻസ് തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. സാധാരണ ഒമാനിലെ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തുേമ്പാൾ പച്ചക്കറി വില കുത്തനെ താഴാറുണ്ട്. ഡിസംബറോടെയാണ് ഒമാനിലെ പച്ചക്കറി വിപണിയിലെത്തുന്നത്. മഴയുടെ ഫലമായി ഇൗ വർഷം ഒമാനി പച്ചക്കറി ഉൽപന്നങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനമെങ്കിലും വില വർധിക്കുമെന്നാണ് പച്ചക്കറി മൊത്ത വ്യാപാര മേഖലയിലുള്ളവർ പറയുന്നത്.
ഒമാൻ പച്ചക്കറി ഇനങ്ങൾ മാർക്കറ്റിലിറങ്ങുന്നത് ഉപഭോക്താക്കൾക്ക് വലിയ അനുഗ്രഹമായിരുന്നു. കഴിഞ്ഞവർഷം ഡിസംബറോടെ ഒമാനി ഉൽപന്നങ്ങൾ വിപണിയിലെത്തുകയും ഏപ്രിൽ അവസാനം വരെ മാർക്കറ്റിലുണ്ടാവുകയും ചെയ്തിരുന്നു. അതിനാൽ, ഇൗ കാലാവധി വരെ കുറഞ്ഞ വിലയാണ് പച്ചക്കറി മേഖലയിലുണ്ടായത്. കഴിഞ്ഞ വർഷം മികച്ച ഉൽപാദനമുണ്ടായതും നിയമങ്ങൾ കർശനമാക്കിയതിനാൽ കയറ്റുമതി കുറഞ്ഞതും വിലക്കുറവിന് കാരണമായി. എന്നാൽ, ഇൗ വർഷം ഇതെല്ലാം മാറുന്ന അവസ്ഥയാണ്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നുണ്ടാവുന്ന വിളനാശവും മറ്റും പരിഹരിക്കാൻ വിദേശരാജ്യങ്ങളിൽനിന്ന് പച്ചക്കറികൾ ഇറക്കുമതി ചെയ്യുമെന്ന് പഴം പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ സുഹൂൽ അൽ ഫൈഹയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം കൂടുതൽ ഇറക്കുമതി ചെയ്യാൻ ഒാർഡർ നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇൗജിപ്ത്, ജോർഡൻ എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറികൾ ഇറക്കുമതി ചെയ്യുക. ഇൗ രാജ്യങ്ങളിൽ കാർഷിക സീസൺ അവസാനിക്കുന്നതിനാൽ ഡിമാൻഡ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്ന് തക്കാളി ഇറക്കുമതിക്കായി ഒാർഡർ നൽകിയിട്ടുണ്ട്. ഡിസംബർ പകുതിക്കുമുമ്പ് 12 കണ്ടെയ്നർ തക്കാളി ഒമാനിലെത്തിക്കും. ഒമാൻ പച്ചക്കറികൾ ഇനി പൂർണമായി രണ്ടാം വിളയോടെ മാത്രമാകും വിപണിയിലെത്തുക. അതിനാൽ ജനുവരി അവസാനം വരെ പച്ചക്കറി വില ഉയർന്നുനിൽക്കാൻതന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി വിലക്കുകൾ നീങ്ങുന്നുണ്ട്. ജനുവരിയോടെ ഇന്ത്യൻ ഉള്ളികൾ മാർക്കറ്റിലെത്തും. ഇതോടെ ഉള്ളി വില കുറയും.
നിലവിൽ പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ട്. ഇന്ത്യൻ ഉള്ളിയുടെ അതേ ഗുണ നിലവാരമുള്ളതാണ് പാകിസ്താൻ ഉള്ളിയും. കിലോക്ക് 400 ബൈസയാണ് ചില്ലറ വ്യാപാരികൾ ഇൗടാക്കുന്നത്. ഇൗജിപ്ത്, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ചുവന്ന നിറത്തിലുള്ള ഉള്ളിയും ലഭ്യമാണ്. എന്നാൽ, ഇവക്ക് സാധാരണ ഉള്ളിയുടെ ഗുണനിലവാരമില്ലാത്തതിനാൽ പ്രിയം കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.