മസ്കത്ത്: ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവർത്തനം അടുത്ത മാസം ദോഫാറിൽ ആരംഭിക്കും. ഒാസ്ട്രിയൻ സ്പേസ് ഫോറത്തിലെ ആറു ബഹിരാകാശ യാത്രികരാണ് പരീക്ഷണത്തിൽ പെങ്കടുക്കുക. ചൊവ്വക്ക് സമാനമായ ഭൂപ്രകൃതിയുള്ള ദോഫാർ മരുഭൂമിയിലെ 120 സ്ക്വയർ മൈൽ പ്രദേശമാണ് ബഹിരാകാശ ഗവേഷണ മേഖലയിലെ നിർണായക പരീക്ഷണത്തിന് വേദിയാവുക.
ഇവിടെ ബഹിരാകാശ യാത്രികർ ഒരു മാസക്കാലം പുറംലോകവുമായി ഒരു സമ്പർക്കവുമില്ലാതെ കഴിച്ചുകൂട്ടും. മാർസ് അനലോഗ് മിഷൻ (എ.എം.എ.ഡി.ഇ.ഇ 18) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി ഒമാൻ നാഷനൽ സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ചൊവ്വ പര്യവേക്ഷണത്തിെൻറ മുന്നൊരുക്കമെന്നുതന്നെ വിശേഷിപ്പിക്കപ്പെടാവുന്നതാണ് പദ്ധതിയെന്ന് ഒാസ്ട്രിയൻ സ്പേസ് ഫോറം ഡെപ്യൂട്ടി കമാൻഡൻ ജോവോ ലുസാഡോ പറഞ്ഞു. ചൊവ്വയിലെ ജീവിതത്തിന് സമാനമായി ഏതാണ്ട് പരിപൂർണമായി ഒറ്റപ്പെട്ടുള്ള ജീവിതമാകും ഗവേഷകർ നയിക്കുക. ചുവന്ന ഗ്രഹത്തിലെ ജീവെൻറ കണികകൾ കണ്ടെത്തുന്നതിനടക്കമുള്ള 19 പരീക്ഷണങ്ങളും ആറുപേർ നടത്തും. എൻജനീയറിങ്, പ്ലാനറ്ററി സർഫസ് ഒാപറേഷൻ, ആസ്ട്രോ ബയോളജി, ജിയോ ഫിസിക്സ്/ജിയോളജി, ലൈഫ് സയൻസ് മേഖലകളിലാകും ഇവ.
കൊണ്ടു നടക്കാവുന്നതും ഉൗതിവീർപ്പിക്കാവുന്നതുമായ ഗ്രീൻഹൗസുകൾ ഉപയോഗിച്ച് ഹൈഡ്രോപോണിക്സ് രീതിയിൽ ഭക്ഷ്യയോഗ്യമായ ചെറു സസ്യങ്ങൾ വളർത്തിയെടുക്കൽ, ജലം കണ്ടെത്തൽ തുടങ്ങിയവയും പരീക്ഷണങ്ങളുടെ ഭാഗമാണ്. ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ ക്ഷീണം വിലയിരുത്തലുമുണ്ടാകും. അന്യഗ്രഹത്തിന് സമാനസാഹചര്യത്തിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ പ്രവർത്തന പരിചയം നേടുന്നതിനും മറ്റു ഗ്രഹങ്ങളിലെ റിമോട്ട് സയൻസ് ഒാപറേഷനുമായി ബന്ധപ്പെട്ട നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാൻ സഹായകരമാകുമെന്ന് ആസ്ത്രിയൻ സ്പേസ് ഫോറവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഡ്രോണുകൾ, റോബോട്ടിക് റോവറുകൾ എന്നിവയും പരീക്ഷണത്തിന് ഉപയോഗിക്കും.
പെങ്കടുക്കുന്ന ആറുപേരും ആസ്ത്രിയയിൽ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. ഇതിന് ഉപയോഗിക്കുന്ന നാലര ടൺ ഭാരം വരുന്ന ഉപകരണങ്ങളും സംവിധാനങ്ങളും ഒമാനിലേക്ക് അയച്ചതായി ഒാസ്ട്രിയൻ സ്പേസ് ഫോറം വക്താവ് അറിയിച്ചു. പരീക്ഷണത്തിെൻറ അവസാനഘട്ട ഒരുക്കങ്ങളും ചർച്ചകളും നടന്നുവരുകയാണ്. ഒാസ്ട്രിയയിലെ ഇൻസ്ബ്രൂക്കിൽ സജ്ജീകരിക്കുന്ന മിഷൻ സപ്പോർട്ട് സെൻററാകും ഗവേഷകരുമായി സംവദിക്കുക. പത്തു മിനിറ്റിെൻറ ഇടവേളയിലാകും ഇരുകേന്ദ്രങ്ങളും തമ്മിലുള്ള സിഗ്നൽ ആശയവിനിമയം നടക്കുക. ഭൂമിയിൽനിന്ന് ചൊവ്വയിലേക്ക് സിഗ്നൽ എത്തുന്നതിനുള്ള സമയത്തിെൻറ പ്രതീകമായാണ് ഇൗ താമസം.
ദോഫാറിലെ മരുഭൂമികൾക്ക് ചൊവ്വയുടെ ഉപരിതലവുമായി ബന്ധപ്പെട്ട് നിരവധി സാമ്യതകളുണ്ട്. 66 മുതൽ 33.6 ദശലക്ഷം വർഷം വരെ പഴക്കമുള്ള എക്കൽ രൂപങ്ങൾ, പുരാതനമായ നദീത്തടങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. പ്രാഥമിക പരിശോധനയിൽ ഗവേഷണത്തിന് അനുയോജ്യമായ മണലും പാറകളും നിറഞ്ഞ ഉപരിതലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഒാസ്ട്രിയൻ സ്പേസ് ഫോറം അധികൃതർ പറഞ്ഞു. ചൊവ്വക്ക് സമാനമായ ഭൂപ്രകൃതിയുള്ള ദോഫാറിെൻറ ഭാഗങ്ങളിൽ നടക്കുന്ന പരീക്ഷണം വിജയിച്ചാൽ ഭാവിയിലെ ചൊവ്വയിലേക്കുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് ഒമാൻ വേദിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.