ന്യൂനമർദം: വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത

മസ്കത്ത്: ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കൻ പ്രദേശങ്ങളിൽ അടുത്ത ഞായറാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. മിന്നലിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്‍റെ വേഗം.

മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെ തിരമാലകൾ ഉയർന്നേക്കും. ഒമാന്റെ മറ്റു തീരങ്ങളിൽ തിരമാല രണ്ടു മീറ്റർ ഉയരാനും സാധ്യതയുണ്ട്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സി.എ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Low pressure: Rain likely in northern governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.