മസ്കത്ത്: റൂവി സുൽത്താൻ ഖാബൂസ് പള്ളിയിൽ നോമ്പുതുറക്ക് എത്തുന്നത് ആയിരങ്ങൾ. നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നും പല ആവശ്യങ്ങൾക്കായി വരുന്നവർ നോമ്പ് തുറക്ക് ഈ പള്ളിയെയാണ് ആശ്രയിക്കുന്നത്. മുൻകാലങ്ങളിൽ പള്ളിക്ക് അകത്തുതന്നെ ആയിരുന്നു നോമ്പുതുറക്ക് സൗകര്യം ഒരുക്കിയിരുന്നത്. എങ്കിലും കനത്ത തിരക്ക് മൂലം കഴിഞ്ഞ വർഷം മുതൽ പള്ളിക്ക് പുറത്തു പ്രധാന പാർക്കിങ്ങിലേക്ക് നോമ്പുതുറ മാറ്റി. സാധാരണക്കാരായ ആളുകളാണ് കൂടുതലും ഇവിടെ വരുന്നത്.
ബംഗ്ലാദേശികളും ഇന്ത്യക്കാരും പാകിസ്താനികളും ഇക്കൂട്ടരിൽ വരും. നഗരത്തിലെ പ്രധാന പള്ളിയാണിത്. ഈന്തപ്പഴം, വെള്ളം, മോര് ഇവയാണ് നോമ്പ് തുറക്കാൻ നൽകുന്നത്. പിന്നീട് ബിരിയാണിയും കൊടുക്കും. നോമ്പ് തുറക്ക് വരുന്ന പലരും വിഭവങ്ങളുമായെത്തും. ഇവിടെ നോമ്പുതുറക്ക് തിരക്കൊഴിഞ്ഞ നേരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.