മസ്കത്ത്: അറബിക്കടലിലെ തീവ്ര ന്യൂനമർദ സാഹചര്യം തുടരുന്നു. അറബിക്കടലിെൻറ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് നിലവിൽ തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനം. ആഫ്രിക്കൻ മുനമ്പിലേക്കും ഏദൻ കടലിടുക്കിലേക്കും തന്നെയാണ് ദിശയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച രാത്രി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.തീവ്ര ന്യൂനമർദത്തിെൻറ നേരിട്ടുള്ള ആഘാതം ഞായറാഴ്ച സൊക്കോത്ര ദ്വീപിലും സൊമാലിയയിലും അനുഭവപ്പെടുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അറിയിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ദോഫാറിലും അൽ വുസ്തയിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ന്യൂനമർദ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അപകട സാധ്യത മുൻനിർത്തി കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പിൽ പറയുന്നു. പോകുന്നവർ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആടുമാടുകളെ വളർത്തുന്നവരും തേനീച്ച കർഷകരും മുൻകരുതൽ സ്വീകരിക്കണമെന്ന് കാർഷിക മന്ത്രാലയവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.