മസ്കത്ത്: മസ്കത്ത് മേഖലയിലെ ഇന്ത്യൻ സ്കൂൾ ബസുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഇന്ത്യൻ സ്കൂൾ ബസിൽ രണ്ടു പിഞ്ചുകുട്ടികൾ കുടുങ്ങിയതായ വാർത്തകളാണ് രക്ഷാകർത്താക്കളിൽ ആകുലത പരത്തിയിരിക്കുന്നത്. ഇതുസംബന്ധമായ വാർത്തകൾ സമൂഹിമാധ്യമങ്ങളിൽ പടരുകയാണ്.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്രയിലാണ് സംഭവം. ഉറങ്ങിപ്പോയതിനാലാണ് രണ്ടുപേർ ബസിൽ കുടുങ്ങിയത്. മറ്റു കുട്ടികൾ ഇറങ്ങിയശേഷം ആരെങ്കിലും ബാക്കിയുണ്ടോയെന്ന് ശ്രദ്ധിക്കാതെ ഡ്രൈവർ സ്ഥലം വിട്ടതാണ് പ്രശ്നമായത്. ബസിൽ കുടുങ്ങിയ കുട്ടികളെ കണ്ട ചില രക്ഷാകർത്താക്കളാണ് രക്ഷക്കെത്തിയത്. അപ്പോേഴക്കും ബസിലെ ചൂടിൽ കുട്ടികൾ ക്ഷീണിതരായിക്കഴിഞ്ഞിരുന്നു.
രക്ഷിതാക്കളുടെ അവസരോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. സ്കൂൾ ബസുകൾക്ക് ഏറെ സുരക്ഷാ നിബന്ധനകൾ നിർദേശിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിരുന്നതിനാൽ നിരവധി സുരക്ഷാ നിർദേശങ്ങൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പുറത്തിറക്കിയിരുന്നു. സ്കൂൾ ബസുകളിൽ ഡ്രൈവർക്ക് പുറമെ സഹായിയും ഉണ്ടാവണമെന്ന് നിർദ്ദേശത്തിലുണ്ടായിരുന്നു. കുട്ടികൾ ബസിൽനിന്ന് പുറത്തിറങ്ങിയെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ ബസ് ജീവനക്കാർ വാഹനം പൂട്ടി സ്ഥലം വിടാൻ പാടുള്ളൂവെന്നും നിർദേശത്തിലുണ്ടായിരുന്നു. എന്നാൽ, ഇവ വീണ്ടും കാറ്റിൽ പറത്തുകയാണ്.
കടുത്ത വേനൽ കാലത്ത് കുട്ടികൾ ബസിൽ അകപ്പെട്ടാൽ കടുത്ത ചൂടും വായുദൗർലഭ്യതയും കാരണം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും സ്കൂൾ ഡയറക്ടർ ബോർഡ് നിരവധി നിർദേശങ്ങൾ മുേന്നാട്ടുവെച്ചിരുന്നു. ഇതനുസരിച്ച് മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കം തലസ്ഥാന ഗവർണറേറ്റിലെ സ്കൂളുകളിൽ സുരക്ഷിത ഗതാഗത സംവിധാനം പ്രവർത്തിക്കുന്നുണ്ട്. സ്കൂളിെൻറ മേൽനോട്ടത്തിലാണ് ബസ് സർവിസുകൾ നടത്തിവരുന്നത്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സി.സി.ടി.വി സംവിധാനം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയതാണ് ബസ് ഇൗ സർവിസുകൾ. എന്നാൽ, സ്കൂൾ ഗതാഗത സംവിധാനം പൂർണമായി ഇത്തരം സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നേരത്തേ ചില സ്വകാര്യ വ്യക്തികളും സ്വന്തമായ വാഹനങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ സ്കൂളുകളിൽ എത്തിച്ചിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിചിതരായ ഇൗ ഡ്രൈവർമാർ കാർ അടക്കമുള്ള ചെറിയ വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിൽ കൊണ്ടുപോയിരുന്നത്.
ഇത്തരം ഡ്രൈവർമാർക്ക് രക്ഷിതാക്കൾ പരിചിതരായതിനാൽ കൂടുതൽ ഉത്തരവാദിത്തബോധവുമുണ്ടായിരുന്നു. എന്നാൽ, അധികൃതർ പരിശോധന ശക്തമാക്കുകയും ഉയർന്ന പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ പലരും ഇൗ രംഗത്തുനിന്ന് പിന്മാറി. ഇതുകാരണം രക്ഷിതാക്കൾക്ക് ബസുകളെ ആശ്രയിക്കേണ്ടിവന്നു. കുട്ടികളുടെ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ വീണ്ടും ആരംഭിച്ചതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. സ്കൂളുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന ഗതാഗത സംവിധാനം നടപ്പാക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.