മസ്കത്ത്: ഗാന്ധിജിയെ ഇന്ത്യൻ ചരിത്രത്തിൽനിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് ജ. കെമാൽ പാഷ. കള്ളക്കഥകൾ രചിക്കുന്നവർ ചരിത്രം ഒരിക്കലും തിരുത്താൻ കഴിയില്ലെന്ന് ഒാർക്കണമെന്നും ഇൻറർനാഷനൽ ഗാന്ധിയൻ തോട്ട്സ് ഒമാൻ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ റൂവി ഹഫാ ഹൗസിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിൽ ‘നിയമ ലംഘനം 1947ന് മുമ്പും പിമ്പും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹിംസയുടെയും അക്രമ രാഹിത്യത്തിെൻറയും സന്ദേശവും നിസ്സഹകരണ സമര മുറയുമെല്ലാം ഗാന്ധിജിയിൽനിന്ന് പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ ധാർമികതക്ക് പ്രാധാന്യം നൽകണം. സത്യത്തിെൻറയും അഹിംസയുടെയും ധാർമികതയുടെയും പ്രവാചകന്മാരായി മാറാൻ 150ാം ജന്മദിനാഘോഷത്തോടെ സാധിക്കേണ്ടതുണ്ടെന്നും കെമാൽ പാഷ പറഞ്ഞു. മതങ്ങൾക്ക് വേണ്ടിയാകരുത് മനുഷ്യൻ. മനുഷ്യന് വേണ്ടിയാകണം മതമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. മനുഷ്യർ മതങ്ങളുടെ മുകളിൽ കുതിര കയറാൻ ശ്രമിക്കുമ്പോഴാണ് വിശ്വാസികൾ കഴുതകളാകുന്നത്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിച്ച് ഭരണിയിലാക്കി കുഴിച്ചുമൂടുകയും ഭരണി കുഴിച്ചെടുത്ത് പുതിയ ചരിത്രമാക്കുന്നതുമാണ് ഇന്ത്യയുടെ ശാപം.
1947ന് മുമ്പുള്ള നിയമം ലംഘിക്കപ്പെടാൻ ഉള്ളതാണെന്നും 47ന് ശേഷം ഉള്ള നിയമം പാലിക്കപ്പെടാൻ ഉള്ളതാണെന്നുമുള്ള തിരിച്ചറിവ് ഗാന്ധിസത്തിൽ വിശ്വസിക്കുന്നവരെങ്കിലും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ തിരുന്നാവുക്കരസ്സർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒമാൻ ചാപ്റ്റർ ചെയർമാൻ എൻ.ഒ. ഉമ്മൻ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ തോട്ട്സ് കേരള ചാപ്റ്റർ ചെയർമാൻ അഡ്വ.ടോമി കല്ലാനി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യുംകൈബാം സാബിർ, ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ, ചെന്നൈ നോർത്ത് ഡി.സി.സി പ്രസിഡൻറ് ഡോ. റൂബി മനോഹരൻ, ഒ.ഐ.സി.സി. ഗ്ലോബൽ ഒാർഗനൈസിങ് ജനറൽ സെക്രട്ടറി ശങ്കരപ്പിള്ള കുമ്പള്ളത്ത്, ഡോ.കെ.എസ് മനോജ്, സജി പിച്ചകശ്ശേരിയിൽ, അഡ്വ. എം.കെ. പ്രസാദ്, മധു പിള്ള തുടങ്ങിയവർ സംബന്ധിച്ചു. വൈസ് ചെയർമാൻ വി.സി നായർ സ്വാഗതവും സെക്രട്ടറി നിയാസ് ചെണ്ടയാട് നന്ദിയും പറഞ്ഞു. ഒമാെൻറയും ഭാരതത്തിെൻറയും ലഘുചരിത്രം അടങ്ങുന്ന വിഡിയോ പ്രദർശനവും ദേശീയതയെ ഉദ്ബോധിപ്പിക്കുന്ന നൃത്തശിൽപവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.