????? ?????? ???????????????? ????????

മത്സ്യക്ഷാമം രൂക്ഷം

മത്ര: വേനൽ ചൂടേറിയേതാടെ മത്സ്യക്ഷാമം രൂക്ഷമായി. ചൂടും റമദാനും കൂടിയായതോടെ മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, ജലോപരിതലത്തിലെ ചൂട് കാരണം മത്സ്യങ്ങൾ ഉള്‍വലിഞ്ഞിരിക്കുകയാണ്. മലയാളികളുടെ ഇഷ്ടയിനമായ അയലപോലുള്ള മത്സ്യങ്ങൾ കിട്ടാതായിട്ട് ദിവസങ്ങളായി. ഉള്ള മത്സ്യങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. മത്ര മത്സ്യമാര്‍ക്കറ്റിലെ തട്ടുകളില്‍ മിക്കതും കാലിയാണ്. വലിയ വലുപ്പമുള്ള മത്തിയാണ് അത്യാവശ്യത്തിനുള്ളത്. അതാകട്ടെ കിലോക്ക് ഒരു റിയാൽ എന്ന തോതിലാണ് ഞായറാഴ്ച വില്‍പന നടത്തിയത്. മറ്റ് ഇനങ്ങളൊന്നും തന്നെ മാര്‍ക്കറ്റില്‍ ഇല്ല. ഫ്രോസണ്‍ മാര്‍ക്കറ്റ് മത്രയില്‍നിന്ന് മാറിയതും ഉപഭോക്താക്കളെ വലക്കുന്നുണ്ട്.
Tags:    
News Summary - fish market oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.