മസ്കത്ത്: തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഉണ്ടായ സ്ഫോടനത്തിൽ ഒമാൻ അനുശോചിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളോട് ദുഃഖം രേഖപ്പെടുത്തുകയും ഇരയാക്കപ്പെട്ട കുടുംബങ്ങളോടും സർക്കാരിനോടും ഇറാനിലെ ജനങ്ങളോടും ആത്മാർഥമായ അനുശോചനം അറിയിക്കുകയും ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് അനുശോചന സന്ദേശത്തിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാനിലെ തെക്കൻ നഗരമായ ബന്ദർ അബ്ബാസിന് സമീപമുള്ള ഷാഹിദ് രാജീയിൽ നടന്ന സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. തുറമുഖത്തിന് സമീപത്തുള്ള പ്രദേശങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.