മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ന്യൂനമർദം തീവ്ര, അതിതീവ്ര ന്യൂന മർദമായി മാറാനും പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ യമെൻറയും ഒമാെൻറയും ഭാഗേത്തക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതർ റിപ്പോർട്ട് ചെയ്തു. മൺസൂൺ കാലത്തിന് ശേഷമുള്ള ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്ന പക്ഷം അതിന് ലുബാൻ എന്നാകും പേരിടുക. ഒമാൻ ആണ് ഇൗ പേര് നൽകുക. ഇൗ ന്യൂനമർദത്തിെൻറ ഫലമായി എട്ടുവരെ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഒമാനിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും ജാഗ്രതയിലാണ്. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടു വരുന്നുണ്ട്. ഇതിെൻറ ഫലമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂനമർദം അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് അക്യുവെതറിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകനായ ജേസൺ നിക്കോളാസ് അറിയിച്ചു. ഒമാൻ മുതൽ തെക്കൻ പാകിസ്താൻ വരെയാണ് ചുഴലിക്കാറ്റ് ഭീഷണി ഉയർത്താനിടയുള്ള സ്ഥലങ്ങൾ. അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനിടയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഒമാൻ ഭാഗത്തേക്ക് നീങ്ങുന്ന കാറ്റ് ഗുജറാത്ത് ഭാഗേത്തക്ക് തിരിയാനുള്ള സാധ്യതയും തള്ളാൻ കഴിയില്ലെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഒമാൻ കരയിൽനിന്നുള്ള ശക്തമായ കാറ്റ് ചുഴലിക്കാറ്റിെൻറ ദിശ തിരിച്ചുവിടാൻ പര്യാപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.