മസ്കത്ത്: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്്ച 603 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 400 മുതൽ 800 വരെ എന്ന തോതിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. മുന്നറിയിപ്പുകൾ പാലിക്കാതെ റമദാനിൽ നിരവധി ഒത്തുചേരലുകൾ നടന്നതാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. തറാവീഹ് നമസ്കാരത്തിനും നോമ്പുതുറക്കുമെല്ലാം പലയിടങ്ങളിലും ഒത്തുചേരലുകൾ നടന്നതാണ് രോഗബാധിതരുടെ എണ്ണം ഉയരാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.