മസ്കത്ത്: കോവിഡ് വൈറസ് ബാധയുടെ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് ഒമാൻ പ്രവേശിച്ചതായി ആരോഗ്യ മന്ത്രാലയം അ ണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വൈറസിെൻറ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയെന്നത് മാത്രമാണ് ഫലപ്രദമായ വഴിയെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. രോഗം ബാധിക്കാതിരിക്കാൻ മുഖാവരണങ്ങളും മാസ്കുകളും ഉപയോഗിക്കുന്നതിനേക്കാളുപരിയായി കൈകൾ വൃത്തിയായിരിക്കാൻ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ പേർക്കും ലഘുവായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. രോഗ ബാധിതരെ ആശുപത്രികളിലെ െഎസോലേഷൻ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനേക്കാൾ നല്ലത് വീടുകളിൽ തന്നെ ഇതിന് സജ്ജീകരണമൊരുക്കുകയാണ്.
ചില രാജ്യങ്ങളിൽ സ്ഥാപനങ്ങളിലെ െഎസോലേഷൻ സംവിധാനം രോഗ വ്യാപനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. രോഗിക്ക് മാനസിക പിന്തുണ കൂടി ലഭിക്കുന്നതിനാൽ വീടുകളിലെ െഎസോലേഷൻ സംവിധാനത്തിന് ഗുണഫലം കൂടുതലാണ്. ഇതു വഴി രോഗം പടരാനും സാധ്യതയില്ലെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.