ബാത്തിന എക്സ്പ്രസ്വേ: 34 കിലോമീറ്റർ ഗതാഗതത്തിന് തുറന്നുെകാടുത്തു

ഷിനാസ്: ബാത്തിന എക്സ്പ്രസ്വേയുടെ ആറാം ഘട്ടത്തിൽ ഉൾപ്പെടുന്ന 34 കിലോമീറ്റർ ഭാഗം തുറന്നുെകാടുത്തു. ഷിനാസ് വിലായത്തിലെ ലിവ ക്രോസ് റോഡ്സ് മുതൽ അൽ ഉഖർ ക്രോസ്റോഡ്സ് വരെയുള്ള ഭാഗത്താണ് ഗതാഗതം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ഗതാഗത വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ് അൽ നുെഎമി, വടക്കൻ ബാത്തിന ഗവർണർ ശൈഖ് മുഹന്ന ബിൻ സൈഫ് അൽ ലാംകി അടക്കം ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ബർക്കയിൽനിന്ന് ഖത്മത്ത് മലാഹ വരെ നീളുന്ന ഹൈവേയുടെ ദൈർഘ്യം 272 കിലോമീറ്റർ ആണ്. ഇതിൽ 115 കിലോമീറ്റർ ഇതിനകം തുറന്നുകൊടുത്തുകഴിഞ്ഞു. ആദ്യഘട്ടത്തിലെ 45 കിലോമീറ്റർ, രണ്ടും ആറും ഘട്ടങ്ങളിലെ 18 കിേലാമീറ്ററുമാണ് നേരത്തേ തുറന്നത്. ഇതോടെ ഒന്ന്, ആറ് ഘട്ടങ്ങളിലായി പൂർണമായും ഗതാഗതം ആരംഭിച്ചു കഴിഞ്ഞു. 

Tags:    
News Summary - bathina express way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.