മസ്കത്ത്: സൊഹാർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവിസുകൾക്ക് തുടക്കമാകുന്നു. എയർ അറേബ്യക്ക് സർവിസ് നടത്താൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
സൊഹാറിൽനിന്ന് ഷാർജയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ വീതമാകും എയർ അറേബ്യ നടത്തുക. സർവിസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
റോയൽ ഒമാൻ പൊലീസും ഒമാൻ എയർപോർട്സ് മാനേജ്മെൻറ് കമ്പനിയുമായി ചേർന്ന് അന്താരാഷ്ട്ര സർവിസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഖത്തർ എയർവേസും സൊഹാറിൽനിന്ന് സർവിസ്ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിെൻറ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. സൊഹാർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം മസ്കത്തിൽനിന്ന് ഒമാൻ എയർ വിമാനം മാത്രമാണ് സർവിസ് നടത്തിയിരുന്നത്. എന്നാൽ, നഷ്ടത്തിലാണെന്ന് ചൂണ്ടികാട്ടി ഇൗ സർവിസ് കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. സലാം എയറിന് സൊഹാറിൽനിന്ന് സലാലയിലേക്ക് നേരിട്ട് സർവിസ് നടത്താൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി നേരത്തേ അനുമതി നൽകിയിരുന്നു. ഖരീഫ് കാലം പ്രമാണിച്ചുള്ള സർവിസ് ഇൗ മാസം 28 മുതൽ ആരംഭിക്കും. സലാലയിൽനിന്ന് സൗദി അറേബ്യയിലെ തായിഫിലേക്കും അന്നേ ദിവസം സലാം എയർ നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നുണ്ട്. സെപ്റ്റംബർ 15 വരെയാണ് രണ്ട് സർവിസുകളും ഉണ്ടാവുക.
സലാലയിൽനിന്ന് തായിഫിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുകളും സലാലയിൽനിന്ന് സൊഹാറിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകളുമാകും ഉണ്ടാവുക. ഖരീഫ് കാലം മസ്കത്ത്-സലാല റൂട്ടിലെ പ്രതിവാര സർവിസുകൾ 31 ആയി ഉയർത്താനും സലാം എയറിന് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.