മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു. ഫൈസർ, ഒാക്സ്ഫഡ് ആസ്ട്രാസെനക കോവിഡ് വാക്സിനുകൾ മൊത്തം 43,486 പേർക്കാണ് നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. 27,400 പേർ ഫൈസർ വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചു.
മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ 95 ശതമാനമാണിത്. 24,465 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചവരിൽ 90 ശതമാനം പേരാണ് ഫൈസറിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർക്കുകൂടി വാക്സിനേഷൻ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് സൗജന്യമായി ലഭിച്ച ഒരു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രാസെനക വാക്സിൻ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകുന്നത്. ഇതുവരെ 16,086 പേരാണ് ആസ്ട്രാസെനകയുടെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. മൊത്തം 1.56 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ 56,000 ഡോസ് ഫൈസറിെൻറയും ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രാസെനകയുടെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.