കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം വിളക്കിച്ചേർക്കുന്ന കണ്ണികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൗ രാജ്യത്ത് ജോലിയെടുക്കുന്ന ഇന്ത്യക്കാർ തന്നെയാണ്. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. അന്നംതരുന്ന ഇൗ നാടിനോടുള്ള മുഹബ്ബത്ത് നമ്മൾ പലരൂപത്തിൽ പ്രകടിപ്പിക്കാറുണ്ട്. അതിലൊന്നാണ് ഇതോടൊപ്പമുള്ള ചിത്രം. കുവൈത്ത് ദേശീയ ദിനാഘോഷ വേളയിൽ ഇത് ശ്രദ്ധ നേടാറുണ്ട്. കുവൈത്തിൽ ജോലിയെടുക്കുന്ന മുഴുവൻ ഇന്ത്യക്കാർക്കും വേണ്ടി ഇൗ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന സ്റ്റിക്കർ ആണ് കാറിൽ പതിപ്പിച്ചിരിക്കുന്നത്. WE LOVE എന്ന് നെറ്റിൽ പതിപ്പിച്ച കാർ കുവൈത്തികളുടെ മനം കുളിർപ്പിച്ചു. ഇന്ത്യയുടെയും കുവൈത്തിെൻറയും ദേശീയ പതാകകൾ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഗൾഫ് മാധ്യമത്തിലും കുവൈത്തിലെ അറബി, ഇംഗ്ലീഷ് മാധ്യമങ്ങളിലും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കാറുടമ നജാഹ് അറയ്ക്കൽ (43) തൃശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി. കഴിഞ്ഞ ദിവസം മുബാറക് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് സുലൈബീകാത്ത് ഖബർസ്ഥാനിൽ ഖബറടക്കി. സ്നേഹം പോലെ ഇനിയദ്ദേഹത്തിെൻറ ഭൗതിക ശരീരം ഇൗ മണ്ണിൽ അലിഞ്ഞുചേരും. 20 വർഷം മുമ്പ് റെഡ് ടാഗ് കമ്പനി െഎ.ടി മാനേജറായി ദുബൈയിൽനിന്ന് വന്നതാണ് കുവൈത്തിലേക്ക്. അവസാനകാലത്ത് െഎ സപ്ലൈ എന്ന പ്രിൻറിങ് മെറ്റീരിയൽസ് കമ്പനി സ്വന്തമായി നടത്തുകയായിരുന്നു. ഹവല്ലിയിലായിരുന്നു താമസം. ഭാര്യ: സജ്ന നജാഹ്. മക്കൾ: റയാൻ (സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, കെ.െഎ.ജി മദ്റസ വിദ്യാർഥി), ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.