കുവൈത്ത് സിറ്റി: മാസങ്ങൾക്ക് മുമ്പ് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തവരും അപ്പോയൻമെൻറിനായി കാത്തിരിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ തീയതി നിശ്ചയിച്ചുനൽകുകയാണ്. പ്രായം, ആരോഗ്യാവസ്ഥ, ജോലി ഉൾപ്പെടെ ഘടകങ്ങളെ അടിസ്ഥാനമാക്കി മുൻഗണനാടിസ്ഥാനത്തിലാണ് അപ്പോയൻമെൻറ് നൽകുന്നത്.
പ്രായമായവർ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയത്. രജിസ്ട്രേഷൻ നടത്തിയ ക്രമത്തിലല്ല അപ്പോയൻമെൻറ് നൽകുന്നത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്ന വിവരങ്ങളാണ് രജിസ്ട്രേഷനിലൂടെ ശേഖരിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത യുവാക്കളാണ് സന്ദേശം കാത്തിരിക്കുന്നത്.
കുവൈത്തികൾക്ക് മുൻഗണനയുണ്ടായിരുന്നു. രജിസ്റ്റർ ചെയ്ത കുവൈത്തികൾക്കെല്ലാം അപ്പോയൻമെൻറ് നൽകിയിരുന്നു. രജിസ്റ്റർ ചെയ്ത 45,000 കുവൈത്തികൾ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല എന്ന് കഴിഞ്ഞദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴി വിവിധ സെക്ടറുകളിലും കുത്തിവെപ്പ് നൽകി. ബാങ്കിങ് മേഖല, മസ്ജിദ് ജീവനക്കാർ, വാണിജ്യ സമയങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ഇങ്ങനെ നൽകി. മൊബൈൽ വാക്സിനേഷെൻറ നാലാം ഘട്ടം പുരോഗമിക്കുകയാണ്. കമ്പനി ജീവനക്കാർക്കാണ് ഇപ്പോൾ ഫീൽഡ് വാക്സിനേഷൻ വഴി കുത്തിവെപ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.