ലോകം കേൾക്കും നിങ്ങളുടെ ശബ്ദം


കുവൈത്ത് സിറ്റി: കുവൈത്തിലെ മികച്ച പാട്ടുകാരാകാൻ അന്തിമ പോരാട്ടത്തിൽ പാടിത്തകർക്കുന്നത് ആരൊക്കെയാകും? വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽനിന്ന് ആ പ്രതിഭകളെ തെരഞ്ഞെടുക്കും. ഡിസംബർ അഞ്ചിനാണ് ഗൾഫ്മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ ഫൈനൽ മത്സരം.

അതിന് മുന്നോടിയായുള്ള സെമി ഫൈനൽ വെള്ളിയാഴ്ച അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പ്രാഥമിക റൗണ്ടിലേക്ക് അപേക്ഷ ലഭിച്ച ആയിരത്തോളം പേരിൽനിന്ന് തെരഞ്ഞെടുത്ത 30 പേരാണ് സെമി ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.

ഉച്ചക്കു ശേഷം രണ്ടിന് മത്സരം ആരംഭിക്കും. കിഡ്സ് വിഭാഗത്തിലുള്ളവർ 1.30നും സീനിയർ വിഭാഗത്തിലുള്ളവർ 2.30നും റിപ്പോർട്ട് ചെയ്യണം. മത്സരം സംബന്ധിച്ച നിർദേശങ്ങൾ പങ്കെടുക്കുന്നവർ കർശനമായി പാലിക്കണം.

സീനിയർ, കിഡ്സ് വിഭാഗത്തിൽനിന്ന് 10 പേരെ ഈ മത്സരത്തിൽനിന്ന് ഫൈനലിലേക്ക് തെരഞ്ഞെടുക്കും.

പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പ്രിയ ഗായകർകൊപ്പം വേദിയിൽ പാടാനും അവസരമുണ്ടാകും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും.

Tags:    
News Summary - The world will hear your voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.