കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ വാക്സിനേഷൻ ദൗത്യത്തിെൻറ അഞ്ചാംഘട്ടം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കമ്പനി തൊഴിലാളികൾക്കാണ് ഇൗ ഘട്ടത്തിൽ കുത്തിവെപ്പ് എടുക്കുന്നത്. കുവൈത്ത് നാഷനൽ പെട്രോളിയം കോർപറേഷൻ ജീവനക്കാർക്ക് ഞായറാഴ്ച വാക്സിൻ നൽകും.
വാക്സിനേഷനായി 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. അതിൽ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുൾപ്പെടും. ഓരോ ആരോഗ്യമേഖലക്കും രണ്ട് യൂനിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടങ്ങളിൽ വാക്സിൻ സ്വീകരിക്കാത്ത തൊഴിലാളികൾക്കും അഞ്ചാം ഘട്ടത്തിൽ വാക്സിൻ നൽകും.
ഒന്നാംഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്. 5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു. രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഷോപ്പിങ് മാളുകളാണ് പരിഗണിച്ചത്.
ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഗ്യാസ് സ്റ്റേഷനുകൾ, സുരക്ഷാ കമ്പനികൾ, പൊതുഗതാഗത കമ്പനികൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് നാലാം ഘട്ടത്തിൽ മൊബൈൽ യൂനിറ്റുകൾ വഴി വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.