കുവൈത്ത് സർവകലാശാല സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന്

പഴമയും പുതുമയും സമന്വയിപ്പിച്ച് പ്രദർശനം

കുവൈത്ത് സിറ്റി: പഴയകാല ഇസ്തിരിപ്പെട്ടി, റേഡിയോ മുതൽ മാടപ്പെട്ടി വരെ. പിന്നെ അറേബ്യയുടെ സഞ്ചാരമാർഗമായ പായക്കപ്പൽ, എന്നും അന്നമായ ഈന്തപ്പഴം, കുവൈത്ത് സർവകലാശാല സംഘടിപ്പിച്ച പ്രദർശനം പഴമയുടെയും പുതുമയുടെയും സമന്വയമായി.

വിവിധ കോളജുകളിലെ വിദ്യാർഥികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രാജ്യത്തിന്റെ സാംസ്കാരികവും നാഗരികവുമായ പൈതൃകം ഉയർത്തിക്കാട്ടിയ പ്രദർശനത്തിൽ പങ്കാളികളായി. ദേശീയ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

കുവൈത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതും ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നതുമായ സാംസ്കാരിക, കലാ, സാമൂഹിക പ്രവർത്തനങ്ങളുടെ നിരവധി വസ്തുക്കൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. വിവിധ പുരാവസ്തുക്കൾക്കൊപ്പം പെയിൻറിങ്ങുകളും ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ചാഡ്, സെനഗൽ, നൈജീരിയ, താജികിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ രാജ്യങ്ങളിലെ സാംസ്കാരിക അടയാളങ്ങളും ഇതിനൊപ്പം പ്രദർശിപ്പിച്ചു.

Tags:    
News Summary - The exhibition combines with the old memories and the new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.