കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ രണ്ട് ആയുധധാരികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ജലീബ് അൽ ശുയൂഖിലെ സ്വർണക്കടയിൽ ജീവനക്കാരെ കീഴടക്കി മോഷണം നടന്നത്. സ്ത്രീ വേഷത്തിൽ മൂടുപടം ധരിച്ച് എത്തിയ എത്തിയ ഒരാളും മുഖംമൂടി ധരിച്ച് എത്തിയ മറ്റൊരാളുമാണ് കവർച്ച നടത്തിയത്.
സ്വർണ ചെയിനുകളും വളകളും മറ്റ് ആഭരണങ്ങളും പ്രതികൾ കവർന്ന പ്രതികൾ രക്ഷപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം മറ്റു ജീവനക്കാരൻ എത്തിയപ്പോഴാണ് സഹപ്രവർത്തകൻ ബന്ധിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഉടൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷടാക്കൾ 9 എം.എം പിസ്റ്റൾ ഉപയോഗിച്ചതായി നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി.
മോഷ്ടിച്ച വാഹനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിവരങ്ങൾ ആറ് ഗവർണറേറ്റുകളിലെയും സ്വർണക്കടകൾക്കും മറ്റും കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.