കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടായി. സൽ മി, സബാഹ് അൽ അഹ്മദ്, വഫ്ര, അബ്ദലി, ഫർവാനിയ, ജലീബ്, റുമൈതിയ, അഹ്മദി തുടങ്ങി രാജ്യ ത്തിെൻറ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴയുണ്ടായി. ചൊവ്വാഴ്ചയും മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പിെൻറ പ്രവചനമുണ്ട്.
സാലിഹ് അൽ ഉജൈരി, ഇൗസ റമദാൻ എന്നീ കാലാവസ്ഥ പ്രവചന വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടി. റഷ്യയുടെ പടിഞ്ഞാറ്, തെക്ക് മേഖലകളിൽ ഉണ്ടായ അന്തരീക്ഷ പ്രതിഭാസത്തിെൻറ തുടർച്ചയായി സിറിയ, ലബനാൻ മേഖലകളിലെ പർവത മഞ്ഞുവീഴ്ചയാണ് മഴക്ക് കാരണമാകുന്നത്. കുവൈത്തിന് പുറമെ മറ്റു ജി.സി.സികളിലും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്.
അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ മുൻകരുതലുകൾ കൈെക്കാള്ളണമെന്ന് അഗ്നിശമന വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. കാറ്റിെൻറ ശക്തിയിൽ കാഴ്ച പരിധി 1000 മീറ്റർ താഴുന്ന തരത്തിൽ പൊടിപടലങ്ങളുയരാനും ഇടയുണ്ട്. ജാഗ്രത കൈക്കൊണ്ടില്ലെങ്കിൽ വാഹനാപകടങ്ങൾക്ക് കാരണമാകും. അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ വകുപ്പിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.