പ്രവാസി വോട്ടർ പട്ടിക: പേരുചേർക്കാൻ ഇനി മൂന്നുദിവസം; മടിച്ചുനിന്നാൽ വോട്ടുപോവും

കുവൈത്ത് സിറ്റി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം ഇനി മൂന്നുദിവസം കൂടി മാത്രം.
തെരഞ്ഞെടുപ്പ് കമീഷെൻറ അറിയിപ്പനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. അതുവരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

ഈ പട്ടികയില്‍ പേരുള്ളവർക്ക് മാത്രമേ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികൾക്ക് പകരക്കാരനെ അധികാരപ്പെടുത്തി (പ്രോക്സി) വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ലോക്സഭ പാസാക്കിയത്. വോട്ടവകാശം എന്ന ഏറെനാളത്തെ ആവശ്യം യാഥാർഥ്യത്തോടടുക്കുേമ്പാൾ പ്രവാസികൾ അമാന്തിച്ചുനിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. താഴെത്തട്ടിലെ പ്രവാസികൾക്കിടയിലേക്ക് ഇൗ സന്ദേശം വേണ്ടത്ര എത്തിയിട്ടില്ല. https://www.nvsp.in/ എന്ന വെബ്സൈറ്റിലൂടെ ലളിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് പകർപ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്‌. തങ്ങളുടെ ബൂത്തിെൻറ കരടു വോട്ടര്‍ പട്ടിക http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍നിന്നും പി.ഡി.എഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ പ്രവാസിവിഭാഗങ്ങള്‍ കഴിഞ്ഞയാഴ്ച വോട്ടുചേർക്കൽ കാമ്പയിൻ ശക്തമാക്കിയെങ്കിലും അതിനിടെ തുടർച്ചയായി പെയ്ത മഴയും വെള്ളപ്പൊക്കവും വീണ്ടും മന്ദഗതിയിലാക്കി.

വാരാന്ത്യ അവധിദിവസങ്ങളിലാണ് കാര്യമായി ഗൾഫ് രാജ്യങ്ങളിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാകാറുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി. അടുത്ത വെള്ളിയാവുേമ്പാഴേക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള സമയപരിധി അവസാനിച്ചിട്ടുമുണ്ടാവും. അപേക്ഷാതീയതി നീട്ടണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. വ്യക്തികൾക്ക് സ്വന്തംനിലക്ക് ചെയ്യാവുന്നതാണെങ്കിലും ഒാൺലൈൻ വഴിയുള്ള വോട്ടുചേർക്കലിനോട് ആളുകൾ വിമുഖത കാണിക്കുകയാണ്. സങ്കീർണമായ പ്രക്രിയയാവും എന്ന മുൻവിധിയും ലോക്സഭാ തെരഞ്ഞെടുപ്പിെൻറ ആവേശം ഇതുവരെ ഉയരാത്തതും ഇതിന് കാരണമാണെന്നാണ് വിലയിരുത്തൽ. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ കേരളത്തില്‍ ഇതുവരെ 23,410 പ്രവാസി വോട്ടര്‍മാര്‍ മാത്രമാണുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്നത് പരിഗണിക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

Tags:    
News Summary - pravasi voters list-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.