കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തുകയും കൊച്ചുകുട്ടികളെ വരെ വെടിവെച്ച് വീഴ്ത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടതായി പി.സി.എഫ് കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് റഹീം ആരിക്കാടി പറഞ്ഞു.
കുവൈത്ത് സിറ്റിയിലെ ഹോട്ടൽ ഹീർ രജിൽ സംഘടിപ്പിച്ച പി.സി.എഫ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സൽപേര് മോദി -അമിത് ഷാ കൂട്ടുകെട്ട് നശിപ്പിച്ചു. ഇന്ത്യയിലെ പൊതുമേഖല സ്ഥപനങ്ങളെ ഒന്നാകെ വൻകിട കോർപറേറ്റുകൾക്കു വിറ്റഴിക്കുന്നതും മറ്റു ജനദ്രോഹ നടപടികളും മറച്ചുപിടിക്കാനാണ് ആസൂത്രിതമായ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് സംശയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.