കുവൈത്ത് സിറ്റി: ഇൗദിെൻറ ഇൗണത്തിനൊപ്പം മലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇതാ ഇന്ന് തിരുവോണം.
പതിവില്ലാത്ത വിധം അത്തം പതിനൊന്നിനെത്തിയ ഇൗ തിരുവോണത്തെ പൂക്കളങ്ങളും കോടിയുടുപ്പുകളുമായി വർണാഭമാക്കാൻ കുവൈത്തിലെ പ്രവാസികൾ സജീവം. അത്തം പിറന്നതോടെ തുടങ്ങിയ ഒാണാഘോഷങ്ങൾ ഇനി കൂടുതൽ സജീവമാകും. മരം പെയ്യും പോലെ പ്രവാസലോകത്ത് ആഘോഷങ്ങൾ അനന്തമായി നീണ്ടുനിൽക്കും.
മാമലകളും മരതകപ്പട്ടുമില്ലെങ്കിലും പ്രവാസിയുടെ ഒാണത്തിന് തെല്ലും പൊലിമ കുറവില്ല. ഒരുപക്ഷേ, ഒാണത്തെ അറിഞ്ഞാസ്വദിക്കുന്നത് പ്രവാസികളാകാം.
ഒാണത്തെ വരവേൽക്കാൻ നിരവധി പരിപാടികളാണ് കുവൈത്തി മലയാളികൾ ഒരുക്കിയിരിക്കുന്നത്.
ഉത്രാടദിനത്തിൽ രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കായിരുന്നു.
ഒാണവിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറികളും പായസ ചേരുവകളുമെല്ലാം വൻതോതിലാണ് വിറ്റഴിഞ്ഞത്. മലയാളികൾ നടത്തുന്ന െറസ്റ്റാറൻറുകളും മറ്റും ഓണസദ്യയും വിവിധതരം പായസങ്ങളും തയാറാക്കുന്നു. ഒാണസദ്യക്ക് പ്രത്യേക പാക്കേജുകൾ തന്നെ ഒരുക്കിയ റെസ്റ്റാറൻറുകളുമുണ്ട്.
ഒാണത്തിന് ഒഴിച്ചുകൂടാനാവാത്ത പൂക്കളങ്ങളും മലയാളികളുടെ ഫ്ലാറ്റുകളിലും മറ്റു താമസയിടങ്ങളിലും മനോഹര കാഴ്ചയൊരുക്കുന്നുണ്ട്. ഒാണാഘോഷത്തിെൻറ ഭാഗമായി പൂക്കളമത്സരങ്ങളും ആവേശമാകും.
ബലിപെരുന്നാളിന് തൊട്ടുപിന്നാലെയാണ് ഒാണമെത്തിയതെന്നതിനാൽ പല സംഘടനകളും ഇരു ആഘോഷങ്ങളും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കുവൈത്ത് ബ്രദേഴ്സ് കമ്മിറ്റി മംഗഫിൽ ശനിയാഴ്ച ഒാണം-ഇൗദ് ആഘോഷം സംഘടിപ്പിച്ചു.
കേരളത്തിലെ പാലിയേറ്റിവ് ക്ലിനിക്കിനുള്ള ലക്ഷം രൂപ പരിപാടിയിൽ കൈമാറി. സംഗീതനിശ, കലാപരിപാടികൾ, ഒാണസദ്യ എന്നിവയുമുണ്ടായിരുന്നു. കുവൈത്ത് ബ്രദേഴ്സ് രക്ഷാധികാരി അൻവർ സാദത്ത്, സെക്രട്ടറി ശ്രീകാന്ത് മേനോൻ, ട്രഷറർ അശോക് മുരുകൻ, ബിജു, അഗസ്റ്റിൻ, ജയ്സൺ എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ എട്ടിന് ഇടുക്കി അസോസിയേഷൻ കുവൈത്തിെൻറ ഇൗദ്-ഒാണം ആഘോഷം നടക്കും. അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടിയും ഒാണസദ്യയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.