ഫർവാനിയ: സമൂഹമാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിലാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും പ്രസ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി. രാജേന്ദ്രൻ. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക മാധ്യമങ്ങൾക്കെതിരായ സ്വാതന്ത്ര്യപ്രഖ്യാപനമെന്നും ജനാധിപത്യവത്കരണമെന്നും അവകാശപ്പെട്ട് രംഗം കൈയടക്കിയ സമൂഹമാധ്യമങ്ങൾ നാഥനില്ലാക്കളരിയാവുന്ന കാഴ്ചയാണ്. പണവും ബുദ്ധിയും ഉള്ളവർക്ക് കൃത്രിമമായി അഭിപ്രായ രൂപവത്കരണം നടത്താൻ കഴിയുന്നു.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അടക്കം ഇത്തരം ആരോപണമുയർന്നു. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും വംശീയവുമായ കുപ്രചാരണങ്ങൾ അടങ്ങിയതുമായ സന്ദേശങ്ങൾ വ്യാപിക്കുേമ്പാഴും ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിവന്നു.ദൗർബല്യങ്ങൾ ഏറെ ഉള്ളപ്പോഴും മുഖ്യധാര മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു. ദുഷിപ്പുകൾ പുതിയകാലത്തെ സൃഷ്ടിയല്ല. അറിയപ്പെടുന്ന ആദ്യത്തെ മാധ്യമം 17ാം നൂറ്റാണ്ടിൽ വന്ന കാലം തൊേട്ട ദുഷിപ്പുകളും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളുടെ വരവോടെ മുഖ്യധാര മാധ്യമങ്ങൾ തകരും എന്ന വാദത്തിന് അടിസ്ഥാനമില്ല. രൂപമാറ്റങ്ങളോടെയാണെങ്കിലും അവ നിലനിൽക്കുമെന്ന് തന്നെയാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ ഫോറം കൺവീനർ ടി.വി. ഹിക്മത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ഗിരീഷ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.