കുവൈത്ത് സിറ്റി: പ്രതീക്ഷിച്ചത്ര കാഴ്ചക്കാരില്ലാത്തതിനാൽ കുവൈത്ത് ടി.വി കുട്ടികൾക്കായുള്ള ചാനൽ നിർത്താനൊരുങ്ങുന്നു.2018 ഡിസംബറിലാണ് പൊതുമേഖലാ സ്ഥാപനമായ കുവൈത്ത് ടി.വി കുട്ടികൾക്കായി ടെലിവിഷൻ ചാനൽ ആരംഭിച്ചത്. കാഴ്ചക്കാരില്ലാതെ ചാനൽ നടത്തിക്കൊണ്ടുപോവുന്നത് പൊതുമുതൽ ദുർവ്യയം ചെയ്യുന്നതിന് സമമാണെന്നാണ് വാർത്താവിനിമയ മന്ത്രാലയം മാസങ്ങൾക്കുമുമ്പ് നടത്തിയ പഠനത്തിൽ റിപ്പോർട്ട് ചെയ്തത്.ഉള്ളടക്കം വേണ്ടത്ര കുട്ടികൾക്ക് പ്രയോജനം ചെയ്യുന്നതായില്ലെന്നാണ് വിലയിരുത്തൽ. വേണ്ടത്ര പഠനം നടത്താതെയാണ് തിരക്കിട്ട് കുട്ടികളുടെ ചാനൽ ആരംഭിച്ചതെന്ന വിമർശനവും ഉയരുന്നു.
മിക്കവാറും പരിപാടികൾ കുട്ടികൾക്ക് പ്രയോജനം ചെയ്യുന്നില്ല, അന്താരാഷ്ട്ര തലത്തിലുള്ള കുട്ടികളുടെ ചാനലുകളിൽനിന്ന് വ്യത്യസ്തത പുലർത്താനോ അതിനോടൊപ്പം നിലവാരം കാത്തുസൂക്ഷിക്കാനോ കഴിഞ്ഞില്ല, പ്രവർത്തന ചെലവ് കൂടുതലാണ്, ചാനൽ കുട്ടികളെ ആകർഷിക്കുന്നില്ല, പാർലമെൻറ് അംഗങ്ങൾ വിമർശനം ഉയർത്തുന്നു, രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നിരവധി പരാതികൾ ഉയരുന്നു തുടങ്ങിയ വിമർശനങ്ങൾ ചാനലിനെതിരെയുണ്ട്. കുവൈത്ത് ചിൽഡ്രൻസ് ചാനലിെൻറ ഒരുവർഷത്തെ ചെലവ് 6,25,000 ദീനാർ ആണ്.ഒരു ലക്ഷം ദീനാർ കുട്ടികളുടെ പരിപാടികളുടെ നിർമാണത്തിനും 75,000 ദീനാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനും 4,50,000 പ്രത്യേക പരിപാടികൾ വാങ്ങാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.