കുവൈത്ത് സിറ്റി: 'എെൻറ ശരീരം, എെൻറ അവകാശം', 'നിര്‍ബന്ധിത വാക്സിനേഷന് വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധവുമായി ഒരുകൂട്ടം കുവൈത്തികൾ. വാണിജ്യ സമുച്ചയങ്ങള്‍, റസ്റ്റാറൻറുകള്‍, ഹെൽത്ത് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതും വിദേശയാത്ര വിലക്കുന്നതും എതിർത്താണ് ഒരുസംഘം സ്വദേശികള്‍ ഇറാദ സ്ക്വയറിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പ് സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
സമൂഹമാധ്യമങ്ങളിലും ഒരുവിഭാഗം പ്രതിഷേധം ഉയർത്തുന്നുണ്ട്. കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവരും വാക്സിനേഷനായി രജിസ്റ്റർ ചെയ്ത് മാസങ്ങളായി കാത്തിരിക്കുന്നവരും ഒരു ഡോസ് സ്വീകരിച്ചവരും അടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്നത്. ഒരു വിഭാഗം കുവൈത്തികൾ വാക്സിൻ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷൻ നിയമംമൂലം നിർബന്ധമാക്കിയിട്ടുമില്ല.
അതേസമയം, ആളുകൾ ഒത്തുകൂടുന്ന പൊതുഇടങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെ സമ്മർദ നടപടികളിലൂടെ പരമാവധി പേരെ കുത്തിവെപ്പിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.സാമൂഹിക പ്രതിരോധശേഷി കൈവരണമെങ്കിൽ പരമാവധി പേർ വാക്സിൻ സ്വീകരിക്കണം എന്നതുകൊണ്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.