മാളുകളിൽ ജീവനക്കാർക്ക് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി കുത്തിവെപ്പെടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാംഘട്ട ഫീൽഡ് വാക്സിനേഷൻ കാമ്പയിനിെൻറ ഭാഗമായി ഷോപ്പിങ് മാളുകളിലെ ജീവനക്കാർക്ക് കുത്തിവെപ്പെടുക്കുന്നത് തുടരുന്നു.
അൽകൂത്ത്, 360 മാൾ, അവന്യൂസ് മാൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കുത്തിവെപ്പെടുത്തു. അടുത്ത ദിവസങ്ങളിൽ മറ്റു ഷോപ്പിങ് കോംപ്ലക്സുകളിലേക്കും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തും. വാക്സിന് സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സിവില്‍ ഐഡി നല്കി തത്സമയ രജിസ്ട്രേഷന് നടത്താം. മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ കുത്തിവെപ്പ് ദൗത്യം പുരോഗമിക്കുന്നുണ്ട്.
രണ്ട് ദിവസംകൊണ്ട് 8000ത്തിലേറെ പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞു. അടുത്തഘട്ടത്തിൽ മാർക്കറ്റുകളും ഫാക്ടറികളും ആണ് പരിഗണിക്കുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യ പരിഗണന നൽകും.
ഒന്നാം ഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്.5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.