കുവൈത്ത് സിറ്റി: മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ നാലാം ഘട്ടത്തിൽ 17 ദിവസത്തിനിടെ 60,000 പേർക്ക് വാക്സിൻ നൽകി. മൊബൈൽ വാക്സിനേഷൻ യൂനിറ്റ് മേധാവി ഡോ. ദിന അൽ ദബീബ് അറിയിച്ചതാണിത്. ജൂൺ 21നാണ് ഗ്യാസ് സ്റ്റേഷനുകളിലെ ജീവനക്കാർക്ക് കുത്തിവെപ്പെടുത്ത് നാലാംഘട്ടം ആരംഭിച്ചത്.
പിന്നീട് സെക്യൂരിറ്റി ആൻഡ് ഗാർഡ് കമ്പനികൾ, പൊതുഗതാഗത കമ്പനികൾ, റസ്റ്റാറൻറുകൾ, പോർട്ട്, നാവിഗേഷൻ കമ്പനികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് തുടർന്ന് വാക്സിൻ നൽകിയത്. രാജ്യത്ത് 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നു.
ഓരോ ആരോഗ്യമേഖലക്കും രണ്ട് യൂനിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ സ്തുത്യർഹമായ സേവനമാണ് മൊബൈൽ യൂനിറ്റുകളുടെ ഭാഗമായി നൽകുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്നതരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.