കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികൾ തമ്മിലുള്ള വിവാഹ നിരക്കിൽ വർധനയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രകാരം കുവൈത്തി യുവാക്കളും കുവൈത്തി യുവതികളും തമ്മിലുള്ള വിവാഹ നിരക്ക് 83.7 ശതമാനമായി ഉയർന്നിട്ടുണ്ട്. നേരത്തെ ഇത് 71 ശതമാനമായിരുന്നു.
നീതിന്യായ മന്ത്രാലയത്തിലെ വിവാഹ രജിസ്േട്രഷൻകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വരൻ കുവൈത്തിയും വധു മറ്റ് രാജ്യക്കാരിയുമായി 3717 വിവാഹമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത്. വരൻ കുവൈത്തിയും വധു അറബ് വംശജയുമായി നടന്ന വിവാഹങ്ങൾ 9.8 ശതമാനമാണ്. കുവൈത്തി യുവാവ് അറബ് വംശജയല്ലാത്ത യുവതികളെ വിവാഹം ചെയ്തത് 2.5 ശതമാനം മാത്രമാണ്. ഈ കാലത്ത് നടന്ന മൊത്തം വിവാഹങ്ങളിൽ നാല് ശതമാനം കുവൈത്തി യുവാക്കളും ബിദൂനി യുവതികളും തമ്മിലാണ്. അതേസമയം, ഭാര്യ കുവൈത്തിയും ഭർത്താവ് കുവൈത്തിയല്ലാത്തതുമായ 3367 വിവാഹവും മൂന്ന് വർഷത്തിനിടെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.