കുവൈത്ത് സിറ്റി: രാജ്യത്തിെൻറ 58ാമത് ദേശീയ ദിനവും 28ാമത് വിമോചന ദിനവും പ്രമാണിച്ച് 706 തട വുകാർക്ക് ഇളവ് പ്രഖ്യാപിച്ച് അമീരി ഉത്തരവ്. ഇതിൽ 47 സ്വദേശികളുൾപ്പെടെ 161 പേരെ അടുത്ത തിങ്കളാഴ്ച ജയിൽ മോചിതരാക്കാനാണ് ഉത്തരവ്. 545 തടവുകാർക്ക് ശിക്ഷാ കാലാവധിയിൽ ഇളവ് നൽകാനാണ് തീരുമാനം.
ഇതിൽ 148 പേർ സ്വദേശികളാണ്. ഇവരിൽ ഓരോരുത്തരെയും മോചിപ്പിക്കുന്നതിന് കാലയളവും നിശ്ചയിച്ചിട്ടുണ്ട്. 97 ബിദൂനി തടവുകാർക്ക് നാടുകടത്തൽ ശിക്ഷ ഒഴിവാക്കി കൊടുക്കും. ഇതുകൂടാതെ 1074 പേർക്ക് പിഴ ഒഴിവാക്കി കൊടുക്കുകയും ചെയ്തു. അമീരി കാരുണ്യത്തിൽ തടവുകാർക്ക് ഇളവ് നൽകുന്ന കാര്യത്തിൽ പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. കഴിഞ്ഞ വർഷം 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് അന്തിമ പട്ടിക തയാറാക്കിയത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.