കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോ ളണ്ട് തലസ്ഥാനമായ വാർസോയിൽ നടന്ന ഉച്ചകോടിയിൽ ഇസ്രായേൽ പ്രധാമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല ഫോട്ടോക്ക് പോസ് ചെയ്തതിനെതിരെ വിമർശനം. കുവൈത്തിലെ പുരോഗമന സഖ്യമാണ് ജാറുല്ലയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഫലസ്തീനികൾക്കെതിരെ കൊടുംക്രൂരതകൾ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെയുള്ള കുവൈത്തിെൻറ ഔദ്യോഗിക നിലപാടിനെതിരാണ് മന്ത്രിയുടെ നടപടിയെന്ന് സഖ്യം വ്യക്തമാക്കി. ഇസ്രായേലുമായും അവരുടെ നേതാക്കളുമായും ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന സമീപനമാണ് കുവൈത്തിേൻറത്. മേഖലയിലെ സമാധാനം ലക്ഷ്യമാക്കി യു.എൻ സുരക്ഷ കൗൺസിൽ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും കാറ്റിൽ പറത്തിയ ചരിത്രമാണ് സയണിസ്റ്റ് രാഷ്ട്രത്തിനുള്ളത്. ഫലസ്തീനികളെ ഇല്ലാതാക്കി ഖുദ്സിെൻറ പവിത്രത നശിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് അവരുടേത്. ഇത്തരം നടപടികളെ ശക്തമായി അപലപിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും സഖ്യം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.