കുവൈത്ത് സിറ്റി: രാജ്യത്തെ കത്തുന്ന ചൂട് കണക്കിലെടുത്ത് ഏർപ്പെടുത്തിയ മധ്യാഹ്ന പുറംജോലി വിലക്ക് ബാധകമാവാതെ ഹോട്ടലുകളിലേയും മറ്റും ഡെലിവറി തൊഴിലാളികൾ. വേനൽ കനത്തുതുടങ്ങിയതോടെ മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തിയത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ലെന്നാണ് നിയമം. പ്രധാനമായും തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന നിർമാണത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഇൗ നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ, വീടുകളിലും ഒാഫിസുകളിലും ഭക്ഷണമെത്തിക്കുന്ന ഹോട്ടലുകളിലെ ഡെലിവറി ജീവനക്കാർ പൊള്ളുന്ന വെയിലിലാണ് ജോലി ചെയ്യുന്നത്. ബൈക്കുകളിലും സൈക്കിളുകളിലും കാക്കത്തണൽ പോലുമില്ലാതെയാണ് ഇവർ സാധനങ്ങളുമായി പോവുന്നത്.
ഉച്ചനേരങ്ങളിലാണ് കാര്യമായി ജോലിയുള്ളത്. മധ്യാഹ്ന ജോലി വിലക്ക് ഇവർക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിർമാണ ജോലി നടക്കുന്നയിടങ്ങളിൽ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി ജീവനക്കാരുടെ പ്രയാസം നിരീക്ഷകരുടെ ശ്രദ്ധയിൽ വന്നിട്ടില്ല.
രാജ്യത്ത് ചൂട് കനക്കുന്ന ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന നടത്തുന്നു. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും.
പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിന് നൽകുന്ന സമയനഷ്ടം ഒഴിവാക്കാൻ നിശ്ചിതസമയം രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്. ഡെലിവറി തൊഴിലാളികളുടെ ജോലിയുടെയും ജോലി സമയത്തിെൻറയും പ്രത്യേകത കാരണം ഉച്ചജോലി ഒഴിവാക്കാൻ നിവൃത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.