കുവൈത്ത് സിറ്റി: ഖത്തറിന്റെ ഗസ്സ പുനർനിർമാണ സമിതിയുടെ ആസ്ഥാനത്ത് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഫലസ്തീൻ സിവിലിയന്മാർക്കും സൗകര്യങ്ങൾക്കും എതിരായ മറ്റൊരു കുറ്റമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആക്ഷേപിച്ചു.
ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും തത്ത്വങ്ങളുടെയും ഗുരുതര ലംഘനമാണ്. ഇസ്രായേൽ അതിക്രമങ്ങൾ തടയാൻ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആഹ്വാനം ചെയ്തു.
ഖത്തർ സഹായ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണ പ്രവണതയാണ് സൂചിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.