മിശ്രിഫ്: കെഫാക് സോക്കര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക മത്സരങ്ങളിൽ കേരള ചലഞ്ചേഴ്സ്, ചാമ്പ്യൻസ് എഫ്.സി, മലപ്പുറം ബ്രദേഴ്സ് എന്നീ ടീമുകള്‍ ജയം കണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ആദ്യമത്സരത്തിൽ പൊരുതിക്കളിച്ച ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും വലയനങ്ങിയില്ല. രണ്ടാം മത്സരത്തിൽ കേരള ചലഞ്ചേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. രണ്ടാംപകുതിയുടെ അവസാനത്തിലാണ് ചലഞ്ചേഴ്സിന് വേണ്ടി ആഷിഖ് വിജയ ഗോൾനേടിയത്. കരുത്തന്മാര് ഏറ്റുമുട്ടിയ മൂന്നാം മത്സരത്തിൽ മലപ്പുറം ബ്രദേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് എഫ്.സിയെ കീഴടക്കി. ഫാസില്‍ മലപ്പുറമാണ് വിജയികള്‍ക്കുവേണ്ടി ഗോൾ നേടിയത്.
അവസാന മത്സരത്തിൽ ചാമ്പ്യൻസ് എഫ്.സി ഏകപക്ഷീയമായ നാലുഗോളുകൾക്ക് കേരള സ്റ്റാർസിനെ പരാജയപ്പെടുത്തി. ചാമ്പ്യൻസ് എഫ്.സിക്കുവേണ്ടി നഹാസ് ഇരട്ടഗോൾ നേടിയപ്പോൾ മുഹ്സിൻ, പ്രിൻസ് എന്നിവർ ഓരോ ഗോൾ നേടി.
മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ ബിഗ്ബോയ്സ് - മാക് കുവൈത്തിനെ ഒരു ഗോളിനും ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് അൽഫോസ് റൗദയേയും സി.എഫ്.സി സാൽമിയ രണ്ടു ഗോളിന് സ്പാർക്സ് എഫ്.സിയെയും പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചസ് ആയി അബ്ദുന്നാസർ (സി.എഫ്.സി സാൽമിയ), ഷൈൻ ബാബു (ബ്ലാസ്റ്റേഴ്സ് എഫ്.സി), സജി രാജ (ബിഗ്ബോയ്സ്), അൻവർ (യങ് ഷൂട്ടേഴ്സ്) എന്നിവരെയും സോക്കർ ലീഗിലെ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചസ് ആയി ഫാസിൽ ജവാദ് (അൽഫോസ് റൗദ), ഷാനവാസ് (മലപ്പുറം ബ്രദേഴ്സ്), ജോബിൻ (കേരള ചലഞ്ചേഴ്സ്), നഹാസ് (ചാമ്പ്യൻസ് എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഭാരവാഹികളായ ഇബ്രാഹിം കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, കെ.സി. റഫീഖ്, നവാസ് കാദിരി, എ.പി. അബ്ദുൽ സലാം എന്നിവർ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.