കുവൈത്ത് സിറ്റി: ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന നിർദിഷ്ട ജി.സി.സി ഉച്ചകോടിക്കുവേണ്ടി കുവൈത്തിൽ ഒരുക്കം തകൃതിയായി.
രാജ്യത്തെ എല്ലാ പ്രധാന പാതകളിലും അംഗ രാജ്യങ്ങളുടെ ദേശീയ പതാകകളും ജി.സി.സി പതാകയും ഇതിനകം ഉയർന്നു കഴിഞ്ഞു.
പ്രധാന റോഡുകൾക്ക് പുറമെ പാലങ്ങളിലും ഉച്ചകോടി നടക്കുന്ന സ്ഥലത്തേക്കുള്ള വഴികളിലും പതാക തൂക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഖത്തറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലാണ് കുവൈത്തിൽ ജി.സി.സി ഉച്ചകോടി നടക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പതാകകൾ ഖത്തറിെൻറ പതാകയുമായി ചേർത്ത് കെട്ടാൻ സാധിച്ചതുതന്നെ ആതിഥേയ രാജ്യമായ കുവൈത്തിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. 38ാമത് ഉച്ചകോടിയുടെ മുന്നോടിയായുള്ള ജി.സി.സി വിദേശകാര്യമന്ത്രിതല യോഗം തിങ്കളാഴ്ച നടക്കും. എല്ലാ അംഗരാജ്യങ്ങളും കുവൈത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പെങ്കടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.