മിന അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ തീപിടിത്തം അണക്കുന്നു
റിഫൈനറി അപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച അൽ ബാബ്‍തൈൻ ബേൺ ഹോസ്പിറ്റലിൽ എത്തിയ കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീ പിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിൽ ആണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ സബാഹ് ആരോഗ്യമേഖലയിലെ അൽ ബാബ്‍തൈൻ ബേൺ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയമാക്കിയതായി കെ.എൻ.പി.സി വാർത്താകുറിപ്പിൽ അറിയിച്ചു.
കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. റിഫൈനറി പ്രവർത്തനങ്ങളെയും എണ്ണ കയറ്റുമതിയേയും അപകടം ബാധിച്ചിട്ടില്ലെന്ന് കെ.എൻ.പി.സി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.