കുവൈത്ത് സിറ്റി: കുവൈത്തിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 10,000ത്തോള ം വിദേശ എൻജിനീയർമാർ തൊഴിലെടുക്കുന്നതായി റിപ്പോർട്ട്. രജിസ്ട്രേഷൻ നടപടികൾ പൂ ർത്തിയാക്കാത്തവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ സാധിക്കില്ലെന്ന് കെ.എസ്.ഇ അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. എൻജിനീയർ തസ്തികയിൽ ജോലി ചെയ്യുന്ന പതിനായിരത്തിലേറെ പേർ ഇനിയും അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നാണ് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതാലിെൻറ വെളിപ്പെടുത്തൽ. ഇതിൽ പകുതിയിലേറെ പേർ അംഗീകാരത്തിനുള്ള യോഗ്യത ഇല്ലാത്തതിനാലാണ് സൊസൈറ്റിയെ സമീപിക്കാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിൽ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് മാനവശേഷി വകുപ്പ് എൻജിനീയറിങ് ബിരുദധാരികളുടെ വർക് പെർമിറ്റ് പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള എൻജിനീയറിങ് ബിരുദത്തിന് അതത് രാജ്യങ്ങളിൽനിന്നുള്ള അംഗീകൃത ഏജൻസികൾ നൽകുന്ന അംഗീകാരം മാനദണ്ഡമാക്കിയാണ് സൊസൈറ്റി അംഗീകാരം നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷെൻറ അംഗീകാരമുള്ള കോളജുകളിലെ ബിരുദസർട്ടിഫിക്കറ്റുകൾ മാത്രമാണ് സൊസൈറ്റി നിലവിൽ പരിഗണിക്കുന്നത്. ഇതുമൂലം എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്ക് താമസാനുമതി പുതുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.