കുവൈത്ത് സിറ്റി: മിഷ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ വിദേശികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത് അവസാനിപ്പിച്ചു. ഇനി അതത് ഗവർണറേറ്റുകളിലെ ഹെൽത് സെൻററുകളിൽ എത്താനാണ് നിർദേശം. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
മിഷ്രിഫ് ഫെയർ ഗ്രൗണ്ട് താൽക്കാലികമായി ആരോഗ്യ മന്ത്രാലയത്തിെൻറ ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് അവസാനിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു. അതേസമയം, മിഷ്രിഫ് എക്സിബിഷൻ സെൻററിൽ താൽക്കാലിക ആശുപത്രി നിർമിക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈറസ് ബാധിത രാജ്യങ്ങളിൽനിന്ന് വന്ന വിദേശികൾക്ക് ഇവിടെയെത്തി പരിശോധന നടത്താനായിരുന്നു നിർദേശം നൽകിയിരുന്നത്. ലെബനോൻ, സിറിയ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിൽനിന്ന് വന്നവരാണ് ഇവിടെ പരിശോധന നടത്തിയത്.
ബ്രിട്ടനിൽനിന്ന് വന്ന സ്വദേശികൾക്കും മിഷ്രിഫിൽ പരിശോധന നടത്തി. മറ്റു രാജ്യക്കാരുടെ തീയതി പിന്നീട് അറിയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.