കുവൈത്ത് സിറ്റി: പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ സർക്കാറിൽനിന്ന് നിർദേശമൊന്നും ലഭിച ്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജലീബ് അൽ ശുയൂഖ്, മഹ്ബൂല, ഫർവാനിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ഞായറാഴ്ച രാത്രി വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളിൽനിന്ന് പ്രതികരണം തേടിയത്.
തിങ്കളാഴ്ച മുതൽ ജലീബ് അൽ ശുയൂഖ്, മഹ്ബൂല, ഫർവാനിയ എന്നിവിടങ്ങളിൽ കർഫ്യൂ സമയം നീട്ടുമെന്നും ഇവിടെനിന്ന് പുറത്തേക്കും അകത്തേക്കും പ്രവേശനം വിലക്കുമെന്നുമാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. അതിനിടെ വിദേശി ജനസാന്ദ്രത ഏറിയതും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തണമെന്ന് ആദിൽ അൽ ദംഹി എം.പി ആവശ്യപ്പെട്ടു.
വിദേശികൾ അനിയന്ത്രിതമായി പുറത്തിറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കുകയാണ് കോവിഡ് സാമൂഹിക വ്യാപനം തടയാണുള്ള വഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.