കുവൈത്ത് സിറ്റി: യേശുക്രിസ്തുവിെൻറ തിരുപ്പിറവി ആഘോഷത്തിെൻറ പൊലിമയിലാണ് പ്ര വാസലോകത്തെ ക്രൈസ്തവ വിശ്വാസികൾ. കുവൈത്തിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്ത ിൽ വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കു ന്നത്.
പാട്ടും മേളവുമായി വീടുതോറും കയറിയിറങ്ങുന്ന കരോൾ സംഘങ്ങളാൽ സജീവമാണ് ഇക് കുറിയും പ്രവാസലോകത്തെ ക്രിസ്മസ് നാളുകൾ. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സരപരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ആത്മീയ കൂട്ടായ്മകൾക്കും ഇടവകകൾക്കും പുറമെ മലയാളി മാനേജ്മെൻറിലുള്ള വിവിധ കമ്പനികളും ജീവനക്കാർക്കായി ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
എൻ.ബി.ടി.സി കുവൈത്തിെൻറ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം നേതൃത്വം നൽകി.
കമ്പനി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഫാ. സി.കെ. മാത്യു, ഫാ. മൈക്കള്‍ ഇമ്മാനുവല്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശങ്ങള്‍ നല്കി. ഗ്ലോബൽ ഇൻറർ നാഷനൽ ജീവനക്കാർ ഫഹാഹീൽ, അഹമ്മദി, മംഗഫ് എന്നിവിടങ്ങളിൽ വർണാഭമായ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ദേവാലയങ്ങളിലും പാരിഷ് കേന്ദ്രങ്ങളിലും പാതിരാ കുർബാനയും തിരുപ്പിറവി ശുശ്രൂഷകളും നടക്കും. സാൽമിയ, അബ്ബാസിയ, അഹമ്മദി എന്നിവിടങ്ങളിലെ വിവിധ റീത്തുകളിലുള്ള കുർബാനകൾ വിവിധ ദേവാലയങ്ങളിൽ നടക്കും. കടുത്ത സുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.
പൊലീസ് ഉദ്യോഗസ്ഥർ പള്ളിപരിസരങ്ങളിൽ റോന്തുചുറ്റുന്നുണ്ട്. ക്രിസ്മസ് ദിവസം പ്രവൃത്തിദിവസമായത് ആഘോഷത്തിന് പൊലിമ കുറയാൻ കാരണമാവും.
ആറു ലക്ഷത്തിനുമേൽ വിവിധ രാജ്യക്കാരായ ൈക്രസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.