Representational Image

സഞ്ചാരബോട്ട് മുങ്ങി: അപകടത്തിലായവരെ ര‍ക്ഷപ്പെടുത്തി സ്വദേശി യുവാവ്

കുവൈത്ത് സിറ്റി: സഞ്ചാരബോട്ട് മുങ്ങി അപകടത്തിലായ മൂന്നുപേരെ ര‍ക്ഷപ്പെടുത്തി സ്വദേശി യുവാവ്. കഴിഞ്ഞ ദിവസം ദോഹ കടലിൽ സഞ്ചാരത്തിനിറങ്ങിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ മൂന്നുപേരാണ് ഉണ്ടായിരുന്നതെന്നും മൂന്നുപേരേയും രക്ഷപ്പെടുത്തിയതായും സ്വദേശി അഖാബ് നിമർ അൽ ബതാലി മാധ്യമങ്ങളോട് പറഞ്ഞു. ബ

താലി സംഭവം വിശദീകരിക്കുന്നതിങ്ങനെ: ഞാനും എന്‍റെ കൂട്ടുകാരും ദോഹ കടലിൽ കുളിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെ കടലിൽ രണ്ടു പേർ കൈവീശി കാണിക്കുന്നത് എന്‍റെ ശ്രദ്ധയിൽപെട്ടത്. ഞങ്ങൾ കരയിലെത്തി നോക്കിയപ്പോൾ രണ്ടു പേർ ജീവനുവേണ്ടി അപേക്ഷിക്കുന്നപോലെ തോന്നി.

പെട്ടന്നുതന്നെ കടലിലേക്കിറങ്ങി അവരെ രണ്ടു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ആ സമയം അവരോടൊപ്പം മറ്റാരെങ്കിലും ബോട്ടിലുണ്ടായിരുന്നോ എന്നു ചോദിച്ചു. ഒരാൾ കൂടെ ഉണ്ടെന്നും അയാളെ കാണാതായെന്നും അവർ അറിയിച്ചു. എന്നാൽ, ഞങ്ങൾ പെട്ടന്നുതന്നെ മൂന്നാമത്തെ വ്യക്തിക്കായി തിരച്ചിൽ തുടർന്നു, അയാൾ 600 മീറ്റർ അകലെ മരത്തിൽ പറ്റിപ്പിടിക്കുന്നതായി കണ്ടെത്തി- അൽ-ബതാലി പറഞ്ഞു. മൂന്നു മണിക്കൂർ കൊണ്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയതെന്നും അപകടത്തിൽപെട്ട മൂന്നു പേരും സുരക്ഷിതരായിരിക്കുന്നുവെന്നും ബതാലി കൂട്ടിച്ചേർത്തു.

Tags:    
News Summary - A local youth rescued those who were in danger after the boat sank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.